Tuesday, December 31, 2013

മൌനത്തിന്റെ മേലാപ്പിനുള്ളിലേക്ക്

ചിന്തകളുടെ
പടവുകൽകയറിയ
വാക്കുകൽചെന്നെത്തിയത്
ശ്മശാനത്തിലാണ്..

മൌനത്തിന്റെ
മേലാപ്പിനുള്ളിലേക്ക്
നൊമ്പരത്തിന്റെ
സദ്യതേടി
നിരനിരയായി

ഉറുമ്പുകളുടെ ജാഥകൾ
വിരുന്നു പോകുന്നു ...

കാറ്റിന്റെ നാവുകൾ
രുചിച്ചു നോക്കിയ
തീനാളങ്ങൾക്ക്
സാക്ഷിയായി
ബലികാക്കകൽവീണ്ടും
ആരെയോ കാത്തിരിക്കുന്നു.
..

പാവമൊരു പെണ്ണല്ല ഞാന്‍ !!

ആലസ്യമാണ്ട വേളകളിൽ
കലുഷിതമായ ചിന്തകളില്‍
ഒറ്റപ്പെട്ട നിമിഷങ്ങളില്‍ നീ
എന്നും തേടിയെത്തുമായിരുന്നു

മേനിയില്‍ മൃദുവായി തഴുകി
സിരകളില്‍ അഗ്നി പടര്ത്തി
ചുംബന മുദ്രകളിലലിയുമ്പോൾ
അറിയുന്നുണ്ടായിരുന്നു....

ഈ ജന്മം കത്തിയമരുകയാണെന്ന്
അവശേഷിപ്പുകള്‍ ബാക്കി വയ്ക്കാതെ
ദൂരേയ്ക്ക് വലിച്ചെറിയപ്പെടുമെന്ന്
ചവിട്ടി മെതിച്ചു നീ വീണ്ടും വീണ്ടും
പുതിയ മേച്ചിൽ പുറങ്ങൾതേടുമെന്ന്..

അറിയുക.... പാവമൊരു പെണ്ണല്ല ഞാന്‍ !!

പ്രതികാരാഗ്നി പടര്ത്തി നിൻ
ഹൃദയധമനികളില്‍ പറ്റിച്ചേര്‍ന്ന്
കരളിനെ കാര്ന്നു കാര്ന്ന്
ശ്വാസങ്ങളില്‍ മുള്ളുകള്‍ വിതറി
ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്ന
ലഹരിയാണു ഞാന്‍..!!
വെറുമൊരു തുണ്ടു കടലാസ്സില്‍
ഉണങ്ങിയ ഇലകൾക്കുള്ളിൽ
നഗ്നത മറയ്ക്കുന്ന പുകയിലകൽ .

നിന്റെ ഓർമ്മകളിലൂടെ

മഴ നനഞ്ഞ് നനഞ്ഞ്
മിഴിനീരറിയാതെ
നിന്റെ ഓർമ്മകളിലൂടെ
എനിക്ക് ഇനി നടക്കണം...

ആ മഴത്തുള്ളികളാകവേ
ഈ കൈകുമ്പിളിൽനിറച്ച്
നിന്റെ മുഖം വീണ്ടും വീണ്ടും
എനിക്ക് കാണണം..

പിന്നെ പിന്നെ,
യാത്ര ചൊല്ലാതെ
വിരലുകളിടെയൂർന്നിറങ്ങുന്ന
മഴത്തുള്ളികളോട് മൌനമായി
എനിക്ക് യാത്ര ചൊല്ലണം..

ചേര്ത്ത് വയ്ക്കട്ടെ ഇനി എന്നെ ഞാനും ..!!

രാപകലിന്റെ താഴ്വരയിൽ
ഒടുങ്ങുന്ന മറവിയിൽ
ഒരു ആഴി തൻആഴത്തിൽ
ചേര്ത്ത് വയ്ക്കട്ടെ ഇനി എന്നെ ഞാനും !!

നോവിന്റെ കനൽ കാടുകളിൽ
നിറം കെടാത്തെ ഓർമ്മകളിൽ
നിറയെ പൂക്കുന്നു ശോകങ്ങൾ
അടരുന്നു തണൽമരങ്ങൾ..

വാക്കിനാൽ മുറിവേറ്റ രണഭൂമിയിൽ
ചിറകറ്റു പാടുമൊരു കുയിലിന്റെ
ഇടറാത്ത ഗാനത്തിൻ ഈണത്തിൽ
ഉണരുന്നു ഉയരുന്നു തീരാവ്യഥകൾ

വീണുടയുന്ന നിമിഷ മാത്രകളിൽ
അറിയാതെ ഒടുങ്ങുന്ന സ്പന്ദനങ്ങളിൽ
കാണാതെ മറയുന്ന കാഴ്ചവേഗങ്ങളിൾ
നോവുകൾ ഇനിയും പിറക്കാത്ത
കിനാവിന്റെ ഈറ്റില്ലങ്ങളിൽ
ഒരു കുഞ്ഞു തെന്നലായ്
ചേര്ത്ത് വയ്ക്കട്ടെ ഇനി എന്നെ ഞാനും ..!!

നോവുകളുടെ ഈറ്റില്ലത്തിൽ

പകലോര്മ്മ പുതുക്കുന്ന
ചുവന്ന ആകാശത്തിലും
നിലാത്തുടുപ്പിൽനിഴലണിഞ്ഞ
മണ്‍ക്കോണിലും ഒരു കട്ടുറുമ്പ്
വെറുതെ പാഞ്ഞു നടക്കുന്നു...

ചിന്തകളുടെ ഭ്രാന്താലയത്തിൽ
എട്ടുകാലികൾസ്നേഹപശ ചുരത്തി
പ്രണയത്തെ തൂക്ക് കയറാക്കുന്നു .

നോവുകളുടെ ഈറ്റില്ലത്തിൽ
ഒരു തൂലിക മഷിയുണങ്ങാത്ത
സ്വപ്നങ്ങൾ തേടി പായുന്നു..

ചിന്തകളിൽ മുഖം പൊത്തുന്ന
മണ്ണിരകൾ കവിതകളുടെ
പേറ്റു നോവ് ഇളക്കി മറിയ്ക്കുന്നു.

കൈവിട്ടു പോയ സൗഭാഗ്യങ്ങളുടെ
കണക്കെടുപ്പിനായി പിന്നാക്കം
പായുന്നു കുഴിയാനകൽ ...

വെയില്‍പക്ഷി

ഉത്തരങ്ങള്‍ ബാക്കി വച്ച്
പടിയിറങ്ങിയ ഒരു നോവുണ്ട്
വെയില്‍പക്ഷി തിന്ന ഒറ്റച്ചില്ലയുടെ
ഉള്ളിന്റെയുള്ളിലെ പിടച്ചിലില്‍

ഉരുകിത്തീരുന്ന പ്രാണനിലൊരു
തിരി അണയാതെ കത്തുന്നുണ്ട്
കാറ്റായും കുളിരായും നിലാവായും
നീയെന്നെ ചുറ്റി പുണരുമ്പോള്‍

ഭ്രാന്തമായ ജല്പനങ്ങള്‍ക്കപ്പുറം
മിഴികള്‍ തേടുന്ന തീരങ്ങളില്‍
ഇലകള്‍ പൊഴിച്ച വേനലിന്റെ
കാണാ കനവിന്റെ തിരകളുണ്ട്.

Tuesday, December 17, 2013

മിഴികളിൽ...

മിഴികളിൽ...
നിറയാതെ നിറയുന്നു
നിനവിന്റെ നിശ്വാസങ്ങൾ..

മൗനങ്ങളിൽ.........
കേള്ക്കാതെ കേള്ക്കുന്നു
കിനാവിന്റെ ചിറകടികൾ..

വാക്കുകളിൽ ...
പറയാതെ പറയുന്നു
ഇന്നലെയുടെ കുടീരങ്ങൾ...

പൂമരങ്ങളീൽ..
കൊഴിയാതെ കൊഴിയുന്നു
ജീവനസ്പർശമേളങ്ങൾ

കൈക്കുമ്പിളിൽ..
കാണാതെ കാണുന്നു
നീ കടം നല്കിയ
കണ്ണിർമുത്തുകൾ .....

ഓർമ്മകൾ...

കണ്ണീർമഴ
അട്ടഹസിച്ചെത്തുന്ന
നടവഴികളിലാണ്
ഓർമ്മകൾ പൂക്കുന്നതും
കിനാവുകൾ അസ്തമിക്കുന്നതും...

കാറ്റിന്റെ കൈകളിൽ...

ഓര്മ്മകളുടെ
പോസ്റ്റ്മാര്ട്ടത്തിലാണ്
ചാപ്പിളയായി പിറന്ന
മൗനത്തിന്റെ സനാഥത്വം
കണ്ടെത്തിയത്

കാറ്റിന്റെ കൈകളിൽ
പിടഞ്ഞു മരിക്കുമ്പോഴാണ്
നീലവാനം കിനാവു കണ്ട
സങ്കടം തെങ്ങോലകളോട്
കടലാസ്സു പട്ടം പങ്കു വച്ചത്...

തിരകളൊടുങ്ങിയ 

കണ്ണുകളിൽനിന്നും
പൊഴിഞ്ഞ നിനവുകളുടെ 

മുത്തുകളാണ്
സ്നേഹത്തിന്റെ ചെരാതുകളിൽ
എന്നും വിളക്ക് കൊളുത്തിയത്..

കൈയ്യൊപ്പ്....

ഒരോ സൂചിമുനയിലും പ്രാര്ത്ഥനകളിലും
ദൈവത്തിന്റെ കൈയൊപ്പാണ്
നിറയുന്നത് ..

തരിച്ചിറങ്ങുന്ന നേരിയ വേദനയിലും
നിസ്സഹായതയുടെ അകക്കണ്ണില്‍
ആരും കാണാതെ അറിയാതെ
പുഴ ഒഴുകുന്നുണ്ട് ...

മരുന്നു മയക്കുന്ന ഇടനാഴികളില്‍
കാത്തിരിക്കുന്നുണ്ട്
കിനാവെളിച്ചത്തിലെങ്കിലും
സാന്ത്വനസ്പര്ശമായെത്തുന്ന
നിഴലനക്കം ..

തോരാതെ പെയ്യുന്ന ചിന്തകളില്‍
ഉപേക്ഷിച്ച് നടന്നകന്ന
ഇലച്ചാര്‍ത്തുകളില്‍ നിന്നിറ്റു വീഴുന്നു
വീണ്ടും മായാത്ത മര്മ്മരങ്ങളുടെ
പദനിസ്വനങ്ങള്‍ ..

വേദനയുടെ കമാനങ്ങളൊരുക്കി
കാലം കുറിച്ചിട്ട വഴിത്താരകള്‍
അവസാനിക്കുകയായി..

ആരോടാണ് നന്ദി ചൊല്ലുക..
എല്ലാവരോടും എല്ലാവരോടും
പുഞ്ചിരിയുടെ ആമോദവും
കണ്ണിരിന്റെ ഉപ്പും
പകര്ന്ന എല്ലാവരോടും..
നന്ദി നന്ദി നന്ദി..

Monday, December 2, 2013

വയലറ്റുപ്പൂക്കൾ..

നീയെനിക്ക്
ഒരു സായന്തനത്തിന്റെ
ഓര്മ്മയാണ്..

വിരൽത്തുമ്പിലൂടെ
വഴുകി വീണ
അക്ഷരങ്ങളിലെ
ഹൃദയം നിറഞ്ഞ
പ്രണയത്തിന്റെ
കനലാണ്..!!

ഇന്നലെയിലെ
വേനലിനെ മായ്ചു കളയാൻ
മഷിത്തണ്ടു തേടുന്ന
മനസ്സിലെ മായാത്ത
സിന്ദൂരമാണ്..!!

കടലാഴങ്ങളിലലിഞ്ഞ
പുഴയും
മഴമേഘമൊഴിഞ്ഞ
മാനം പെറ്റിട്ട
മഴവില്ലും
വയലറ്റുപ്പൂക്കൾനിറയ്ക്കുന്ന
കിനാവും
മൗനത്തിന്റെ
കൈക്കുമ്പിളിൽ നിറയ്ക്കുന്ന
ഓര്മ്മയാണെനിക്ക് നീ..!!

ഒന്നുറക്കെ പേരു ചൊല്ലി വിളിക്കാനാവാതെ...

ഒന്നുറക്കെ പേരു ചൊല്ലി
വിളിക്കാനാവാതെ...
ഓര്‍മ്മകളില്‍ ഞാന്‍ നിന്നെ
ഒതുക്കി വയ്ക്കുന്നു..

ഒരു വാക്കും മാറ്റി വയ്ക്കാതെ
ഒരു പുഞ്ചിരി കരുതി വയ്ക്കാതെ
ഓര്‍മ്മകളുടെ മേഘക്കെട്ടില്‍
നീ രൂപം കൊള്ളുന്നു...

Sunday, December 1, 2013

വാക്കുകളുടെ തിളക്കങ്ങളാണ്!

ഓര്മ്മകളുടെ അതിർവരമ്പുകളിൽ
മൗനത്തിലൊളിഞ്ഞിരിക്കുന്നത്
ഒരിക്കലും നീയോ ഞാനോ,
നാം കണ്ടുമുട്ടാത്ത പ്രണയത്തിന്റെ
പാതയോരത്തെ കാവല്ക്കാരോ അല്ല !
സൗഹൃദത്തിന്റെ ആലയിൽ
നാം അറിയാതെ പുകയുന്ന
വേദനകളുടെ കനലുകളാണ്,
ഏകാന്തത രാകിമിനുക്കിയ
വാക്കുകളുടെ തിളക്കങ്ങളാണ്!

നിദ്രയിലേക്ക്

കുളിരുമ്മയേകും 
മഴയനക്കങ്ങളെ
ഇരുളിനു കാവലാളാക്കി
വാചാലമാം നിശ്ശബ്ദതകളെ
കിനാചിറകിലേറ്റി
വീണ്ടുമൊരു നിദ്രയിലേക്ക്
കൂടണയുന്നു ഞാനും....

അക്ഷരങ്ങൾ

ഒറ്റപ്പെടുന്നവന്റെ നിശ്ശബ്ദ നിലവിളിയിൽ
മണ്ണിനെയുമ്മ വച്ചു മയങ്ങുന്ന ഇലകളിൽ
മറവിയുടെ മാറാല മൂടാത്ത ദിക്കുകളിൽ
ജനിമൃതികൽക്കിടയിലെ പെരുവഴികളിൽ
തീപ്പക്ഷികൾവട്ടമിട്ടു പറക്കുന്ന കിനാക്കളിൽ
അക്ഷരങ്ങൾ എന്നും കവിതയിൽ അലിയുന്നു...

Tuesday, November 26, 2013

മുറ്റത്തു ഞാനൊരു........

മുറ്റത്തു ഞാനൊരു ചെമ്പകം നട്ടു
മിഴികളിലായിരമഴകു ചാര്‍ത്താന്‍
ഓര്‍മ്മയില്‍ഞാനൊരു മധുരനാരകം നട്ടു
ചവര്‍പ്പും മധുരവുമാവോളം നുകരാന്‍
കിനാക്കളാലൊരു കാഞ്ഞിരം നട്ടു ഞാന്‍
ജീവിതചവര്‍പ്പു നുണഞ്ഞു രസിക്കാന്‍....

പച്ചപ്പ് ....

വർണ്ണങ്ങളെങ്ങോ
ഉപേക്ഷിച്ചകന്ന
അവ്യക്തച്ചിത്രമാണ്
ഞാൻ....

നീ
എഴുതിത്തുടങ്ങുന്ന
ഓരോ വരികളുടെ
വേരുകളും
നിറയ്ക്കുന്ന
പച്ചപ്പ് ....

നമ്മൾ...
ഒരിക്കലും
പെറ്റുപെരുകാത്ത
മയിൽപ്പീലിത്തുണ്ടിന്റെ
നഷ്ടപ്പെടാത്ത വർണ്ണങ്ങൾ

ഒരു പനിചൂടില്‍,,,

മിണ്ടാതെ വന്ന്
തൊട്ടുരുമ്മിയുമ്മ വച്ച്
തഴുകി തലോടുന്ന
ഇളം കാറ്റിനെയും
നിമിഷങ്ങളെയും
വിരൽ നീട്ടിയൊന്നു
തൊട്ടു നോക്കാനാവാതെ
ഒരു പനിചൂടില്‍
തലചായ്ചുറങ്ങുകയാണു ഞാന്‍....

ഓര്‍മ്മകള്‍,,,,,,,,,,

എന്നെ മൂടിയ വെള്ളാരങ്കല്ലുകള്‍ക്ക് മേല്‍
ഓര്‍മ്മകളൂടെ നനവാര്‍ന്ന മിഴികളില്‍
എന്നെ നിറച്ച് നീ നല്‍കിയ
ചുവന്ന റോസാപ്പൂക്കളിന്നു വാടി തുടങ്ങി..
നിന്നിലെ നിറഞ്ഞ ഓര്‍മ്മകള്‍ പോലെ....

Monday, November 25, 2013

ഇനി നടന്നകലണം...

ഓർമ്മകളുടെ 
പിൻവിളികളില്ലാതെ
ഇനി നടന്നകലണം...

മൗനതടാകത്തിൽ

രാവിനെ പ്രണയിക്കുന്ന
ആമ്പലായി വിടരേണം..

നില മേഘങ്ങളെ 

കറുപ്പണിയിച്ച് മഴ
ശകലങ്ങളായി വീണുടയേണം.

നീലകുറിഞ്ഞികൾ

പൂക്കുന്ന സന്ധ്യയിൽ
ചിറകറ്റ പക്ഷിയായ്

വീണു മരിക്കേണം...

ഓർമ്മകളൂടെ 

പിൻവിളികൾക്കിനി
ചന്ദന ചിതയൊരുക്കേണം...

വാക്കുകളുടെ 

കുത്തൊഴുക്കിൽപ്പെട്ട്
ചിന്തകളിൽപുനർജ്ജനിക്കണം

കടലാഴങ്ങൾതേടി....

കറുപ്പിന്റെ 
ഒറ്റ കഷണത്തിൽ
ഒളിഞ്ഞ കണ്ണുകൾ
കാത്തു നിന്നു..

കാണാക്കാഴ്ചയിൽ
നേർക്കുനേർ
വിറയാര്ന്ന
സ്വരഭേദത്തിൽ
സത്യമന്ത്രം..

സാക്ഷികൾ
ഇര തേടുന്ന
കഴുക കണ്ണുകളായി..

കറുത്തിരുണ്ട മാനം
വിതുമ്പി നിന്നു..

വാക്ക് ശരങ്ങളിൽ
പശ്ചാത്താപം
തീപ്പൊരിയായി...

കണ്ണുകളിൽമറച്ചു വച്ച
കടലാഴങ്ങൾതേടി
ഇരുമ്പഴികളിൽവീണ്ടും
സത്യം വിറങ്ങലിച്ചു
കിടന്നു....

ഒരു ഒപ്പ് ....

നാദസ്വരങ്ങള്‍
അരങ്ങു വാഴുമ്പോള്‍
ഉണര്ന്ന മനസ്സുകളെ
സാക്ഷിയാക്കി
നിറഞ്ഞ കിനാക്കാഴ്ചയില്‍
വിറയാര്ന്ന കൈവിരലിലൊതുക്കി
ഒരു ഒപ്പ് ....

അപസ്വരങ്ങള്‍
അരങ്ങു തകര്ക്കുമ്പോള്‍
വേര്പ്പെട്ട മനസ്സുകളെ
സാക്ഷിയാക്കി
മങ്ങിയ കിനാക്കാഴ്ചയില്‍
ഉറച്ച കൈവിരലിലൊതുക്കി
ഒരു ഒപ്പ്....

ചിറകുകള്‍ മാത്രം....

കരിനീല കണ്‍കളില്‍ വിടര്‍ന്ന സ്നേഹമോ
വാക്കുകളുടെ മാസ്മരികതയില്‍ 

നീ പകര്‍ന്ന കിനാക്കളോ
പാതിയില്‍ അടര്‍ന്നു പോയ 

പ്രണയത്തിന്റെ കണ്ണീരോ
ഗുല്‍മോഹര്‍പ്പൂക്കള്‍

ഒരുക്കിയ സായന്തനമോ
നിനക്കായിവിടെ ഞാന്‍ കാത്തുവെച്ചിട്ടില്ല

വെളിച്ചത്തെ കണ്ട്
ജീവിതസ്വപ്നങ്ങള്‍ തേടി പറന്നുയര്‍ന്ന്‍
ചിറകറ്റ ഈയാമ്പാറ്റകളുടെ
പട്ടു ചിറകുകള്‍ മാത്രം ഞാന്‍ കാത്തു വയ്ക്കുന്നു....
നീ വരുമ്പോള്‍ നിനക്കായ് ഒരു പുഞ്ചിരിയൊരുക്കാന്‍..

ഓര്മ്മകളുടെ അതിർവരമ്പുകളിൽ ...

ഓര്മ്മകളുടെ അതിർവരമ്പുകളിൽ
മൗനത്തിലൊളിഞ്ഞിരിക്കുന്നത്
ഒരിക്കലും നീയോ ഞാനോ
നാം കണ്ടുമുട്ടാത്ത പ്രണയത്തിന്റെ
പാതയോരത്തെ കാവല്ക്കാരോ അല്ല !
സൗഹൃദത്തിന്റെ ആലയിൽ

നാം അറിയാതെ പുകയുന്ന 
വേദനകളുടെ കനലുകളാണ്,
ഏകാന്തത രാകിമിനുക്കിയ
വാക്കുകളുടെ തിളക്കങ്ങളാണ്!


Sunday, November 10, 2013

ക്യാരംസ് ..

കറുപ്പിനും വെളുപ്പിനും
മധ്യേ മിഴികള്‍ തിരഞ്ഞത്
ചെമപ്പ് മാത്രമായിരുന്നു

കടക്കണ്ണില്‍ ഉന്നം കോര്‍ത്ത്
വിരൽത്തുമ്പില്‍ കാഴ്ച ഒതുക്കി
കാത്തിരുന്നപ്പോഴും
ഒളിക്കണ്ണില്‍ മിന്നി നിന്നത്
ചെമപ്പ് മാത്രമായിരുന്നു..

ചുറ്റും ചിതറിയ കറുപ്പും വെളുപ്പും
ഞൊടിയില്‍ ഭേദിച്ച്
സ്വന്തമാക്കുക എളുപ്പമായിരുന്നില്ല
എന്നിട്ടും,

കണ്ണും മനസ്സും ചൂണ്ടയാക്കി
ജയത്തിന്റെ വലക്കണ്ണിയിലേക്ക്
നിന്നെ കോര്ത്തെടുത്ത്
കരങ്ങളില്‍ ഒതുക്കിയത്
നിന്നിലെ കിനാചെമപ്പ്
എന്റേതു മാത്രം എന്റെ സ്വന്തം
എന്നുറക്കെ പറയാനും കൂടിയായിരുന്നു...

Monday, October 14, 2013

നേരറിവ്....

വേനല്‍
സായാഹ്നങ്ങളില്‍
നിറഞ്ഞ ചിരിയുമായി
ഉന്മേഷതീരം തേടാനോ

ചുണ്ടുകളിൽഅമരുന്ന
ഒരു ചുംബന മുദ്രയാൽ
ഊർന്നൂന്നിറങ്ങി
ഊർജ്ജം നിറയ്ക്കാനോ

സിരകളിൽപടർന്ന്
ഉണർവ്വിന്റെ ജ്വാലയാൽ
നിറവാര്ന്നു പടരുന്ന
ചൂടു പകരാനോ..

ആവി പാറുന്ന
ചായ കപ്പല്ല
മുന്നിലുള്ളത്
ഒഴിഞ്ഞ
സ്ഫടികപാത്രം മാത്രം..

Monday, September 30, 2013

ഇനിയെത്ര കാതം ...

അല്പം
പരിഭ്രമത്തെ
ഒതുക്കി വച്ച്
ഏറെ
ശ്രദ്ധിച്ചായിരുന്നു
യാത്ര..

പിന്തിരിഞ്ഞൊന്നു
നോക്കാതെ
മുഖാമുഖം കണ്ടിട്ടും
ഉരിയാടാതെ
മുന്നോട്ടായിരുന്നു
ലക്‌ഷ്യം..

എന്നിട്ടും ...
കൊഴിഞ്ഞ ഇലയുടെ
തോണിയിൽ
പറ്റിച്ചേർന്നുള്ള
ഈ യാത്ര
ഇനിയെത്ര കാതം ...

ഓരോ ശ്വാസവേഗവും
ഓരോ കാഴ്ചയും
ഓരോ ഇഷ്ടവും
ഇനി എത്ര കാതം...

വളഞ്ഞു
പുളഞ്ഞൊഴുകുന്ന
പുഴയിലെ ഓളത്തിൽ
വീണ്ടും മുന്നോട്ട്..

പാവം കട്ടുറുമ്പ്!!!

Thursday, September 26, 2013

ഒടുവിലത്തെ നോക്കും വാക്കും പുഞ്ചിരിയും ......

എന്നിലെ
ഒടുവിലത്തെ
വാക്കും നീ
എടുത്തു കൊള്ളുക..

അണിവിരലിൽ
ന്റെ കിനാനൂൽ
കോര്ത്ത് കെട്ടി
മിഴിയിടറാതെ
ദര്ഭ കൊരുത്ത്
കൊള്ളുക....

ഓർമ്മകളിൽ
നിറയുന്ന ദാഹം
കെടുത്താൻ
ഓട്ടുക്കിണ്ടിയിൽ
ഇത്തിരി ജലം
കരുതുക..

പങ്കിടാതെ
ബാക്കിയായ
ഇഷ്ട വാക്കുകളുടെ
ചോറുരുളകൾക്ക് മേൽ
കണ്‍നീരിന്റെ
നിഴലനക്കത്തിൽ
കറുത്ത എള്ളുകൽ
നുള്ളിയിടുക..

ഇനി ഒരു മാത്ര
മിഴികളടയ്ക്കുക..

എന്നിലെ
ഒടുവിലത്തെ
നോക്കും വാക്കും
പുഞ്ചിരിയും നീ
എടുത്തു കൊള്ളുക..

Wednesday, September 4, 2013

ഇനിയീ കരം ഗ്രഹിക്കൂ

ഇനിയീ കരം ഗ്രഹിക്കൂ
ഇടറാതെ പതറാതെ
ചുവടുകള്‍ താണ്ടൂ ....
ഇമകളില്‍ വെളിച്ചമായ്,
ഇണയായ് തണലായ്,
എന്നും നിഴലായ് ,
ചിരിപ്പൂക്കള്‍
ഇറുത്തെടുക്കാം....

തമ്മിൽഅണിവിരൽ
കോർത്തു നടക്കാം..
നൊമ്പര നൂൽപാലം
എത്തിടും നേരം
കണ്ണീര്‍കടലിലാഴാതെ
വീഴാതെ പകുത്തെടുക്കാം
ഇനിയുമീ ദുഃഖഭാണ്ഡങ്ങള്‍...

ഇന്നിന്റെ ചക്രവാള
ചെമപ്പു കാണാം
മിഴികളെഴുതും കിനാക്കളും
ചുണ്ടിലൊളിക്കും പുഞ്ചിരിയും
ഒരു ചുംബനച്ചൂടിൽ പകുത്തിടാം
വിയർപ്പിൻ കുളിരിൽമയങ്ങീടാം...

ഇനിയീ കരം ഗ്രഹിക്കൂ
ഇടറാതെ പതറാതെ
ചുവടുകള്‍ താണ്ടൂ ....
ഇമകളില്‍ വെളിച്ചമായ്,
ഇണയായ് തണലായ്,
എന്നും നിഴലായ് ,
ചിരിപ്പൂക്കള്‍
ഇറുത്തെടുക്കാം....

Tuesday, September 3, 2013

ഒരു നിശാഗന്ധിയായ്

വഴികളേറെ നടന്നു
തളര്ന്നതല്ലേ ..
കഥകളേറേ കേട്ടു
കഴിഞ്ഞതല്ലേ ..
നാദങ്ങൾ
കേള്ക്കാതെ കേട്ടും
നിറ ഭേദങ്ങൾ
കാണാതെ കണ്ടും
ഇരുമിഴിയറിയാതെ
രണ്ടായ് പിരിഞ്ഞതല്ലേ ....

കരിമഷി കണ്ണിലൊളിച്ചും
കരിവള കൊഞ്ചി ചിരിച്ചും
വാക്കിന്റെ ശകലവും
നോക്കിന്റെ പൊരുളും
പാടത്തും വരമ്പത്തും
പാറും പൂത്തുമ്പികൽ
ആരുമേ കാണാതെ
കിന്നാരം ചൊല്ലിതല്ലേ ....

നിലാപ്പക്ഷി നീട്ടുന്ന
ചിറകിൻതണലിലായ്
മഞ്ഞു പ്പൂമെത്തയിൽ
ഒരു നിശാഗന്ധിയായ്
നീ കണ്‍ തുറന്നതല്ലേ ....

നാളെയുടെ നാളമായ്
വിട പറയാൻവെമ്പുന്ന
ഇരുളിനെ നോക്കി നീ
പരിഭവക്കൂട്ടു നിറച്ചതല്ലേ.....

നാദങ്ങൾകേള്ക്കാതെ കേട്ടും
നിറ ഭേദങ്ങൾകാണാതെ കണ്ടും
ഇരുമിഴിയറിയാതെ പറയാതെ
രണ്ടായ് പിരിഞ്ഞതല്ലേ .....

Thursday, August 22, 2013

പഴമയിൽ ഇനി തലചായ്ചുറങ്ങാം....

പഴമയുടെ
റാന്തലുകള്ക്ക്
ഇനി തിരി
കൊളുത്താം ..

നിറം കെടാത്ത
സമദൂരങ്ങളുടെ
നിരാസത്തിന്റെ
ഓര്മ്മ താളുകൾ
വായിച്ചെടുക്കാം

ഇന്നലെയുടെ
ഇടവഴികളിൽ
മറവിയിലാണ്ട
നിറവിന്റെ
മുഖചിത്രങ്ങൾ
പെറുക്കിയെടുക്കാം...

അതിജീവനത്തിനു
പാഥേയമായി
പുറന്താളുകൾ
നഷ്ടപ്പെട്ട
ചുവന്ന
കിനാക്കളെ
കുടിയിരുത്താം..

വഴി പിരിഞ്ഞ
വേരുകളിൽ
പച്ചപ്പു തേടുന്ന
മരം പോലെ
ഓർമ്മകളുടെ
വേരുകളിൽ
എന്നെന്നും
അന്തിയുറങ്ങാം ....

Wednesday, July 31, 2013

കത്ത്....

ഓര്‍മ്മ
ഭണ്ഡാര
പഴുതിലൂടെ
ഉറുമ്പുകൾ
നിരനിരായ്
മുന്നോട്ട്..

മിഴികൾ
ഇടയാതെ
പുണരാതെ
 

തമ്മിലൊന്നു
ഉരിയാടാതെ
ഒരുപാട് അകലെ
ഹൃദയങ്ങളിൽ
ഒരുമിച്ച് സ്പന്ദനം ..

നടവഴികളിൽ
കൊഴിഞ്ഞ
ഓരോ
ഇലയിലും
കാറ്റിന്റെ
നനുത്ത ചുംബനം ..

ശ്വാസനിശ്വാസ
വേഗങ്ങളിൽ
വേവലാതികൾ
മോഹങ്ങൾ
പുഴയാകുമ്പോൾ

നിറയുന്ന ഇഷ്ടത്തിൻ
കരുതലിന്റെ
വാക്കുകളിൽ
വീണ്ടും ഒന്നാകുന്നു...

നീലിച്ച
കടലാസ്സിൽ
ഇനിയും വറ്റാത്ത
സ്നേഹത്തിന്റെ
ഒരു നിശ്വാസം
ഒരു ദീർഘനിശ്വാസം..


(പ്രിയ സ്നേഹിതയ്ക്ക് വീണ്ടും ഒരു കത്ത് എഴുതി ഞാൻ .....)
feeling happy.

Monday, July 22, 2013

നേരിന്റെ സാക്ഷിക്കുറിപ്പുകൾ.........

നടവഴികളിൽ കാളിമ
നിറയുകയാണ്
ഋതുക്കളിൽ എങ്ങോ
ഗൌളി ചിലയ്ക്കുന്നു.

നേരിന്റെ
സാക്ഷിക്കുറിപ്പുകൾ
കാണാക്കാഴ്ചകൾക്ക്
ഉത്തരം തേടിയെങ്ങോ
പായുന്നു..

വ്യർത്ഥമോഹങ്ങൾ
കഥകളി വേഷങ്ങൾ
വാരിയണിഞ്ഞ്
ആട്ടവിളക്കിനു മുന്നിൽ
ചിറകറ്റു വീഴുന്നു..

നരച്ച ചിന്തകളുടെ
തമോഗർത്തത്തിൽ
സാരോപദേശങ്ങൾ
വൃദ്ധസദനങ്ങളിൽ
അന്തിയുറങ്ങുന്നു ..

ആയുസ്സിന്റെ ശരശയ്യയിൽ
അക്ഷർക്കൂട്ടുകളിൽ
നൊമ്പരം നിറച്ച് മറച്ച്
നിഴലായ് വെളിച്ചമായ്
നമുക്കിനിയും നടക്കാം ...

Monday, July 15, 2013

ഉന്മാദമേ , നിന്നെ ഞാൻപ്രണയിക്കുന്നു

കിനാവും പുഞ്ചിരിയും
ഇരുട്ടിന് നല്കാനാണ്
എന്നോട് ആവർത്തിച്ചു
നീ മന്ത്രിച്ചത്...

വിഷാദത്തിന്റെ
ഏതു കനൽക്കാടാണ്
നിന്നെ എന്നരികിൽ
എത്തിച്ചത് ..

ഇനിയും ,
മൗനത്തിന്റെ
പൂഴിമണ്ണ് താണ്ടി  
ന്റെ ഏകാന്തതയുടെ
ഒറ്റ ദ്വീപിലേക്ക്
നീ വീണ്ടും വരിക..

പുകയുന്ന
നൊമ്പരത്തിന്റെ
കനലുകളിലേക്ക് നീ
ആര്ത്തലച്ചു പെയ്യുക...

കണ്ണീർകടലിന്റെ
ആഴങ്ങളിൽ
പുളഞ്ഞു നീന്തുന്ന
ഓര്മ്മയുടെ
പരൽ മീനുകളെ
നീ കരങ്ങളിലൊതുക്കുക..

മാനസ പൊയ്കയിൽ
കാലം തെറ്റി തളിരിട്ട
കിനാക്കളെ നീ
പറിച്ചു മാറ്റുക..

വേദനയും
വേര്പെടലും
സ്നേഹനിരാസങ്ങളും
കൈകൊട്ടി ചിരിക്കാത്ത
അട്ടഹാസങ്ങൽ
നീ എനിക്കേകുക...

ഓര്മ്മകളുടെ നൊമ്പരവും
കിനാക്കളുടെ വെളിച്ചവും
ഒത്തുചേരാത്ത
മറവിയുടെ ഇരുണ്ട
ഭൂഖണ്ഡങ്ങളിലേക്ക്
നീയെന്നെ
കൊണ്ടു പോവുക..

വിരൽത്തുമ്പിൽ
കോര്ത്ത് കെട്ടി
ഇനിയും മൗനത്തിന്റെ
മേഘരൂപങ്ങളിലേക്ക്
കളിത്തോഴിയായി
നീയെന്നെ ഉയര്ത്തുക...

പ്രിയ ഉന്മാദമേ ,
നിന്നെ ഞാൻപ്രണയിക്കുന്നു
നിന്നെ മാത്രം...

വരിക,ഇനിയും വരിക.

വീണ്ടും പേമാരിയായി
എന്നിലേക്ക്  ആര്ത്തലച്ച്
പെയ്ത നിറയുക..
നിന്റെ തണുത്ത കരങ്ങളാൽ
എന്നിലെ ഓര്മ്മയുടെ
ബലികുടീരങ്ങളിലെ
തീ കെടുത്തുക..

എൻ പ്രിയ ഉന്മാദമേ ,
നിന്നെ ഞാൻപ്രണയിക്കുന്നു
നിന്നെ മാത്രം...

വരിക,

ഇനിയും വരിക,
നിന്നെ 
ഞാൻ പ്രണയിക്കുന്നു
നിന്നെ മാത്രം...

Thursday, July 11, 2013

വാക്കുകള്‍ ബാക്കിയാകുന്നത്..


വാക്കുകള്‍
ബാക്കിയാകുന്നത്
നിശ്ശബ്ദതയുടെ
താഴ്വാരങ്ങളിലാണ്....

ഘടികാരങ്

 നിമിഷ മണ്‍പാത്രങ്ങള്‍...
വീണുടയുമ്പോഴാണ്
ഓര്മ്മകള്‍ ബാക്കിയാവുന്നത് ..

വിരഹത്തിന്റെ താളത്തില്‍
ഓര്മ്മകളാം നീരുറവകള്‍
സിരകളില്‍ ഒഴുകുമ്പോഴാണ്
പുഞ്ചിരി ബാക്കിയാവുന്നത്...

വാക്കുകളും ഓര്മ്മകളും
പുഞ്ചിരിയും ബാക്കിയാവുമ്പോള്‍...

ഒരു കിനാവിലുണര്‍ന്നു
ശ്വാസങ്ങളില്‍ വേരോടി
സിരകളില്‍ അഗ്നി പടര്ത്തി
ഇമകളില്‍ നിദ്ര കാതോര്ത്ത്
വീണ്ടുമൊരു പുനര്ജ്ജനിക്കായ്
നമുക്ക് ഇനി മടങ്ങാം ....

നിന്റെ പേരു മാത്രം....

കിനാപുഴ
ഒഴുക്കു
നിലച്ചിരിക്കുന്നു...


കറുത്ത
ചുരുൾമുടി
അഴിച്ചിട്ടവൾ
മൂവന്തിനേരം
വീണ്ടും
ഓടിയെത്തുമോ..


നിലാക്കീറിന്റെ
നേരിയ ഇഴകൽ
കോര്ത്തിണക്കി
ഇനിയും
ഹാരമണിക്കുമോ...


ഇമകളിൽ
നിറയുന്ന
കാഴ്ചയിൾ
എവിടെയോ
അകലുന്നു
കിനാവിന്റെ
കടത്തുതോണി...


എങ്കിലും ,

കാണാതീരത്ത്
മുഴച്ചു നില്ക്കുന്ന
മൗനത്തിന്റെ
നിഴൽവീണ
വെള്ളാരംക്കല്ലുകളിൽ
കൊത്തി വയ്ക്കാം
ഇനിയും...


വിരഹത്തിന്റെ
ഓളങ്ങൾക്ക്
മായ്ക്കാനാവാത്ത
പാകത്തിൽ
നിന്റെ പേരു മാത്രം....


Monday, July 8, 2013

കണ്ണീര്‍ നനവ് രുചിക്കാന്‍..

മുറ്റത്തൊരു കൃഷ്ണതുളസി
നട്ട് നനയ്ക്കാം
ഓര്മ്മയിലിത്തിരി
കണ്ണീര്‍ നനവ്
രുചിക്കാന്‍..

മൂവാണ്ടന്‍ മാവിൻ
ചാഞ്ഞചില്ലയില്‍
ഊഞ്ഞാലിടാം
കിനാനൂലില്‍
മുറുകെ പിടിച്ച്
ബാല്യം കാണാന്‍...

ഉയരം തേടും
അപ്പൂപ്പന്‍താടി
കാണാം വിസ്മയിക്കാം
ഇന്നിന്റെ ഭ്രമരങ്ങളെ
തിരിച്ചറിയാം....

കുളിര് നിറച്ച് ഊര്‍ന്നിറങ്ങും
മഴത്തുള്ളികളെ എതിരേല്ക്കാം
ഓര്‍മ്മച്ചിത്രത്തില്‍ മയങ്ങുന്ന
ചെരാതിനു തിരി കൊളുത്താന്‍....

Sunday, July 7, 2013

മഴക്കാടുകള്‍ പൂക്കുന്നു .....

മഴക്കാടുകള്‍ ഇലഞരമ്പുകളിൽ
പൂക്കുന്നു കായ്ക്കുന്നു....
സന്തോഷ സന്താപ
സാന്ത്വന നാമ്പ്
വിടര്ത്തുന്നു ...

നിലതെറ്റി വിരുന്നെത്തി
കരിമേഘക്കൂട്ടങ്ങള്‍
ഗാഢമീ മണ്ണിനെ
ചുംബിച്ചുണര്‍ത്തുന്നു
ത്രസിക്കും മാമലഭിത്തികള്‍
പിറക്കും പ്രളയപ്രവാഹങ്ങള്‍.

ആതപ കാണാക്കയങ്ങളിൽ
ദാഹിച്ചു വീഴും മഴവില്ലുകൾ
കാവല്‍കോശങ്ങളിൽ
ചെറുജീവ വരള്‍ക്കണ്ണുകള്‍
നിറ ഹരിതങ്ങൾ..

തേടട്ടെ മണ്ണിതില്‍
മനുജന്റെ കരസ്പര്‍ശമേളം
ഉയിര്ക്കട്ടെ മണ്ണിതില്‍
ജീവന്റെ നാളം...

Tuesday, July 2, 2013

മരുഭൂമികൾ ഉണ്ടാകുന്നത് ഹൃദയങ്ങളിലാണ്....

മരുഭൂമികൾ ഉണ്ടാകുന്നത്
ഹൃദയങ്ങളിലാണ്..

സരസ നിമിഷങ്ങളുടെ
പായലുകളിൽ മറവിയുടെ
ഭൂഖണ്ഡങ്ങൾ കട്ടപിടിക്കുന്നു..

സമയദൂരങ്ങൾ
വിരഹ നെരിപ്പോടുകളിൽ
വിങ്ങുന്ന കനലുകളിൽ
എരിഞ്ഞടുങ്ങുന്നു ..

സ്മൃതിസ്പർശമേളങ്ങളിൽ
പരിചിത്വത്തിന്റെ
ബോധവൃത്തങ്ങളിൽ
മൗനതരംഗം..

പ്രണയകൊടുമുടികളിൽ
സ്നേഹമഞ്ഞിന്റെ
ഉച്ചിയിലേക്ക് സൂര്യ
കിരണത്തിന്റെ
അമര്ന്ന ചുംബനം..

അതെ ,

മരുഭൂമികൾഉണ്ടാകുന്നത്
അന്നുമിന്നും എന്നും
ഹൃദയങ്ങളിൽതന്നെയാണ് .....

Friday, April 26, 2013

കാലം നിശ്ശബ്ദമായി കടന്നു പോകയാണ്!!

ചങ്ങാതി,
കാലം നിശ്ശബ്ദമായി കടന്നു പോകയാണ്!!
ആയുസ്സിന്റെ വസന്തത്തെ ഗ്രസിക്കാനായി
കൊടിയ ഗ്രീഷ്മം
പാഞ്ഞടുക്കുകയാണ്....
നീ ഓര്‍മ്മിക്കുക,
നൊമ്പരത്തിന്റെ ചോരയില്‍ കുതിര്‍ന്ന
വാക്കിന്റെ പൊരുളും
വിരഹത്തിന്റെ തീയില്‍ സ്ഫുടം ചെയ്ത
മനസ്സിലെ ആര്‍ദ്രവും
പാതിയടഞ്ഞ വാതില്‍പ്പടിയില്‍
വളപ്പൊട്ടുകള്‍ വിതറി
മാനം കാണാതെ കാത്തു കാത്തു വച്ച
മയില്‍പ്പീലിതുണ്ടു പോലെ
നിനക്കായി ദീപങ്ങള്‍
ചാര്‍ത്തുകയാണ്...
പകലിന്റെ ജലരാശിയില്‍
ഞാന്‍ മുങ്ങി നിവരട്ടെ..
ഇനിയും ആര്‍ദ്രമായി നീ നീട്ടും
മിഴികോണുകള്‍ അടയ്ക്കുക...
കാലം നിശ്ശബ്ദമായി കടന്നു പോകയാണ്!!!!!!

Wednesday, April 24, 2013

ഇനിയും യാത്രയാവാം.....

നിശ്ശബ്ദതയുടെ
കയത്തിലേക്ക്
അടുത്തപ്പോഴും
ഓര്‍മ്മകള്‍
നെരിപ്പോടു പോലെ
മനസ്സില്‍ പുകയുകയായിരുന്നു

ഉണരാത്ത യാത്രയില്‍
എപ്പോഴോ,
കാണുന്നുണ്ടായിരുന്നു
നിരാസത്തിലൂന്നിയ
നിന്നിലെ പ്രണയം ..
പ്രഭാതങ്ങളില്‍
സായാഹ്നങ്ങളില്‍
പുതുമലരുകള്‍ തേടിയുഴന്ന
നിന്നിലെ ഭ്രമരം
മന്ദസ്മിതം, ആഹ്ലാദം...

നിന്റെ വഴികളില്‍
തണലുകള്‍ക്ക് മേല്‍
മീനചൂട് പാകാന്‍
ഇനിയും കടന്നു വരില്ല..

മരണത്തിന്റെ കൈകള്‍
സ്വീകരിക്കാത്ത ഒരു
കരിമുകിലായി മാത്രം
നൊമ്പരഭാണ്ഡവുമായി
ഇനിയും യാത്രയാവാം.....

പുഴ മരിച്ചു

പുഴ മരിച്ചു
ആഴിയെ കിനാവു കണ്ടു കണ്ട്
നാണം കുണുങ്ങി കുണുങ്ങി
പാറക്കെട്ടുകളെയുമ്മ വച്ച്
നുര മുത്തുകള്‍ വാരിയണിഞ്ഞ്
തെന്നലില്‍ ആനന്ദനൃത്തമാടി
ഒഴുകിയൊഴുകി
പുഴ മരിച്ചു

ഇനിയും നീ വരും യാത്രയില്‍..

നല്‍കുവാന്‍ മറക്കും
ചുംബനം പോല്‍
വിറയാര്‍ന്ന നില്‍ക്കുന്നു
നിന്നോര്‍മ്മകള്‍..
പാതിയടയും
ജാലകപ്പാതിയില്‍
വന്നെത്തി നില്‍ക്കുന്നു

നമ്മള്‍ തന്‍
ഇന്നലെകള്‍...

നഷ്ടങ്ങള്‍ ഏറ്റു വാങ്ങും
കൈവെള്ള പാതി 

തുറന്നു നോക്കവേ 
കാണുന്നു
വിരല്‍ത്തുമ്പില്‍
കോര്‍ത്ത വാക്കുകള്‍
തിരിച്ചെടുത്ത
കിനാക്കളിന്‍ ദുഃഖരേണുക്കള്‍

കാത്തു കാത്തും വയ്ക്കും
മഞ്ചാടിമണി പോലെ
നൊമ്പരപ്പാടുകള്‍
കൂട്ടി വച്ചീടവേ
വിഷാദം സ്പന്ദിക്കും
ഒരു പുഞ്ചിരി മാത്രം
നിനക്കേകാം..
ഇനിയും നീ വരും യാത്രയില്‍..

ഇല പൊഴിച്ച കാലങ്ങള്‍.....

നീല വിരിയിട്ട ജാലകം
ഉള്ളറകളില്‍ മഴ
നഷ്ടബാല്യം..

മണ്ണിന്റെ ഗന്ധം
ഊറ്റിക്കുടിച്ച മഴ
വിടര്‍ന്ന ചിരികള്‍
ഓടി രസിക്കുന്ന
പൂത്തുമ്പികള്‍
സ്കൂള്‍ മുറ്റം.

ഒറ്റപ്പെടലിന്റെ
മടുപ്പിക്കുന്ന ഗന്ധം
നിസ്സഹായതയുടെ
വേരറ്റ വിങ്ങല്‍
ഹോസ്റ്റല്‍ മുറി..

ഓരോ മഴമേഘം
എടുത്തെറിഞ്ഞ
ഒറ്റപ്പെടലിന്റെ
ഓര്‍മ്മപ്പെടുത്തല്‍
ഭൂതകാലം..

കാല്‍ച്ചിലങ്ക
പൊട്ടിച്ചെറിഞ്ഞ്
നൊമ്പരമന്ത്രം ചൊല്ലി
ചരടില്‍ കോര്‍ത്തു കെട്ടി
നല്‍കി കണ്ണീര്‍ മുത്ത്
ഇല പൊഴിച്ചിട്ട
കാലങ്ങള്‍..

കുപ്പിവള
പൊട്ടിച്ചിരിക്കാത്ത
പ്രളയം പോല്‍ ഇരച്ചു
പാഞ്ഞു വരുന്ന
മൌനക്കടവിലേക്ക്

വിരല്‍ കോര്‍ക്കാതെ
ദിക്കറിയാതെ
മനമറിയാതെ
ഇനി മറയാം
ദിക്കു മാറി
തെക്കോട്ടു പറക്കാം..

വീണ്ടുമൊരു കാട്ടുചെമ്പകം...

ചിന്തകള്‍
വര്‍ണ്ണക്കാഴ്ചകളുടെ

കുപ്പായം ഉപേക്ഷിച്ച്
മനസ്സിന്റെ അറകളിലെ

പൊത്തുകളില്‍
ചേക്കേറുമ്പോള്‍
നിറമില്ലാത്ത 

സുഗന്ധമില്ലാത്ത
മൌനങ്ങള്‍
പൂക്കുന്നു....

പിഴുതെറിയപ്പെട്ട
വാക്കുകളുടെ 

ചതഞ്ഞ മുറിവുകള്‍
നീരു വറ്റാത്ത നീറ്റലായി
പെയ്തു തോരാത്ത
മഴത്തുള്ളിയായി
ഇലത്തുമ്പുകളില്‍
അവശേഷിക്കുന്നു.

തീരാവ്യഥയുടെ കൊടുങ്കാട്ടില്‍
കൊഴിഞ്ഞ ഇലകള്‍
വിരിച്ച മെത്തയില്‍
വേരൂന്നി നിവര്‍ന്നു

പൂവിടുന്നു
വിടര്‍ന്നു കൊഴിയാന്‍
വീണ്ടുമൊരു കാട്ടുചെമ്പകം...

മഴ....

മഴ....
പൊള്ളുന്ന
നെഞ്ചകത്തില്‍
ചാഞ്ഞു പെയ്ത്
ചിണുങ്ങി പെയ്ത്
ഒളിഞ്ഞും തെളിഞ്ഞും

ചരിഞ്ഞും വീശിയും
നിര്‍ത്താതെ
പെയ്തുപെയ്ത്
മഴകൈകളാല്‍
മനസ്സിന്റെ
ഗോവണിപടിയിലെ
ജാലകപാളിയില്‍
അവ്യക്ത ചിത്രം കോറി

ഇന്നലെയുടെ
ഇന്നിന്റെ
നാളെയുടെ
അവ്യക്തമാം
ഇടവഴികളിലേക്ക്
തിരിച്ചു പോകും 

മഴ....

Thursday, April 18, 2013

കിനാവിന്റെ താഴുകളില്‍

ആയുസ്സിന്റെ കരിമൂര്‍ഖന്‍
പിമ്പേ പാഞ്ഞെത്തുന്നു
ഒരുമ്മ കൊണ്ട് സ്വന്തമാക്കാതെ
നൊമ്പരപ്പാടു വീഴ്ത്തി
വീണ്ടും വരിഞ്ഞു മുറുക്കുന്നു....

കൂര്‍ത്തു മൂര്‍ത്ത
വാക്ക് ശരങ്ങള്‍ ഇന്നും
ശരപഞ്ജരത്തില്‍ കുരുക്കി
നിശ്വാസതാളം മുറുക്കുന്നു.

വീണ്ടുമൊരു പേമാരി
എങ്ങോ ആര്‍ത്തലയ്ക്കുന്നു..
തീതുപ്പി പായാത്ത
ഇന്നിന്റെ തീവണ്ടികള്‍
അവ്യക്തമായി ആക്രോശിക്കുന്നു..

കിനാവിന്റെ താഴുകളില്‍
നാളെകള്‍ ഇടിനാദം മുഴക്കുന്നു
തുഴഞ്ഞു തുഴഞ്ഞു തളര്‍ന്ന് തളര്‍ന്ന്‍
ജീവിത നൌക പങ്കായം നഷ്ടപ്പെട്ട്
വിധിക്കാറ്റില്‍ ആടിയുലയുന്നു..

Friday, April 5, 2013

നിനക്കായ് ഒരു പുഞ്ചിരിയൊരുക്കാന്‍...

കരിനീല കണ്‍കളില്‍ വിടര്‍ന്ന സ്നേഹമോ
വാക്കുകളുടെ മാസ്മരികതയില്‍ നീ പകര്‍ന്ന കിനാക്കളോ
പാതിയില്‍ അടര്‍ന്നു പോയ പ്രണയത്തിന്റെ കണ്ണീരോ
ഗുല്‍മോഹര്‍പ്പൂക്കള്‍ ഒരുക്കിയ സായന്തനമോ
നിനക്കായിവിടെ ഞാന്‍ കാത്തുവെച്ചിട്ടില്ല


വെളിച്ചത്തെ കണ്ട് 

ജീവിതസ്വപ്നങ്ങള്‍ തേടി പറന്നുയര്‍ന്ന്‍
ചിറകറ്റ ഈയാമ്പാറ്റകളുടെ 

പട്ടു ചിറകുകള്‍ മാത്രം ഞാന്‍ കാത്തു വയ്ക്കുന്നു....
നീ വരുമ്പോള്‍ നിനക്കായ് ഒരു പുഞ്ചിരിയൊരുക്കാന്‍...

Monday, March 18, 2013

കാഴ്ചയുടെ വേഗങ്ങളില്‍...

കാഴ്ചയുടെ വേഗങ്ങളില്‍
ഇരുട്ടു നിറയുന്നു..
നീ സമ്മാനിച്ച
മൌനത്തിന്റെ നിറം!!

അന്ധതയുടെ ആഴങ്ങളിലേക്ക്
വേരറ്റ് പതിച്ചേക്കാം..

ഏകാന്തതയുടെ കണ്ണീര്‍പാടത്തെ
വക്കുടഞ്ഞ വാക്കുകളില്‍ തട്ടി
നിനക്കിനി നോവ്
രുചിക്കേണ്ടതില്ല !!

ഇരുട്ടില്‍ പാ‍റി നടക്കുന്ന
ഒരോ വെള്ളിമുത്തും കൊരുത്ത്
ഓര്‍മ്മകളുടെ ബലികുടീരത്തിനു
ഇനി അര്‍പ്പിക്കാം!!

നോവിന്‍ പെരുക്കങ്ങളേയും
പുക പോല്‍ മൂടുന്ന ഇരുളിനെയും
വരവേല്‍ക്കാന്‍ ശാന്തമാണിന്നു മനസ്സ്
തിരയൊഴിഞ്ഞ തടാകം പോലെ !!

Sunday, March 17, 2013

ഒരു ഭ്രാന്തത്തിപ്പെണ്ണ്‍.

കണ്ണീര്‍ പെയ്ത്തിന്‍ പൊരുള്‍ തേടിത്തേടി
ഒത്തിരിയൊത്തിരി വാക്കുകളുടെ വക്കുടച്ച
കിനാക്കളില്‍ പാഴ്ജന്മത്തിന്‍ ചെരാത് കൊളുത്തി
ഒരു ഭ്രാന്തത്തിപ്പെണ്ണ്‍.....വെറും ഭ്രാന്ത്രിപ്പെണ്ണ്...









നീയൊരു കിനാവായ് ചിറകടിച്ചുയരും വരെ.....

നീയൊരു കിനാവായ്
ചിറകടിച്ചുയരും വരെ
പ്രഭാതം ഉണര്‍ന്നതും
കിളികള്‍ ഒച്ച വച്ചതും
കാര്‍വണ്ട് പൂവിനെ ചുംബിച്ചതും
രാത്രിയെ നിലാവ് കവര്‍ന്നതും
മാനത്തെ കാര്‍മുകില്‍ തടവിലാക്കിയതും
ഞാന്‍ കുണ്ടിരുന്നില്ല..അറിഞ്ഞിരുന്നില്ല.
കറുത്ത രാവു പോലെ നിശ്ശബ്ദതയാണിന്ന് ..
വ്യഥ കടം നല്‍കിയ നിശ്ശബ്ദത...

പിന്‍വിളിക്ക് കാതോര്‍ക്കാനാവാതെ....

മൌനത്തിന്റെ ആലയില്‍
വെന്തൊടുങ്ങുന്നത്
കിനാവിന്റെ വെയില്‍നാളമോ
നോവിന്റെ മഴമേഘമോ്
കിനാവും നോവും പടര്‍ത്തിയ
കരിമഷിയോ...?

ഉത്തരങ്ങളില്‍ എങ്ങോ
വിറങ്ങലിച്ച വാക്കുകളില്‍
വിരല്‍ ചൂണ്ടി വിരഹത്തിന്റെ
ഉഷ്ണക്കാറ്റ് തീയൂതുന്നു...

ആയുസ്സ് ഗ്രസിച്ച
നീല ഞരമ്പുകളില്‍
ചിന്തകള്‍ നിലവിളിക്കുന്നു
പിന്‍വിളിക്ക് കാതോര്‍ക്കാനാവാതെ....

മിഴികള്‍ക്കുള്ളില്‍ ചേര്‍ത്തു വയ്ക്കാം....

കിനാക്കളെ കൈക്കുടന്നയില്‍ നിറച്ച്
പുഞ്ചിരിയില്‍ വസന്തം വിരിയിച്ച്
പ്രണയത്തിന്‍ മഴവില്ല് വരച്ച് മായ്ച്
എന്നും ആര്‍ത്തലച്ചു പെയ്യുന്നു നീ ...
മങ്ങി പോകാത്ത ചിത്രം പോലെ
മിഴികള്‍ക്കുള്ളില്‍ ചേര്‍ത്തു വയ്ക്കാം
പറഞ്ഞു തീരാത്ത കഥ പോലെ
അക്ഷരത്താളില്‍ നിറച്ചു വയ്ക്കാം...

സായന്തനത്തിന്റെ ദാഹം......

കത്തുന്ന വേനല്‍
ഉച്ചിയില്‍ സൂര്യന്‍
സായന്തനത്തിന്റെ
ദാഹം......

മൃദു ചിറകു വിരിച്ച്
പാറും തുമ്പികള്‍
വസന്തത്തിന്റെ
ആഘോഷം...

പാറക്കെട്ടുകളില്‍
വിങ്ങും നീരുറവ
ഒരു പുഴയുടെ
ആമോദം...

പുസ്തകത്താളില്‍
മയങ്ങും മയില്‍പ്പീലി
ഒരു പ്രണയത്തിന്റെ
ഉള്‍ക്കാഴ്ച....

കണ്ടുമുട്ടലിന്റെ ആകസ്മികതയില്‍....







കണ്ടുമുട്ടലിന്റെ ആകസ്മികതയില്‍
മനസ്സുകളില്‍ പെരുമഴ പെയ്യിച്ച പ്രണയം ..
മറവിയുടെ ആഴങ്ങളില്‍ ഇല ചാര്‍ത്തുകളില്‍
നിന്നിറ്റിറ്റു വീഴുന്ന മഴകണങ്ങളെ സ്വീകരിക്കുന്ന സന്ധ്യയായി....
വിരഹത്തിന്റെ നേര്‍ത്ത തേങ്ങലില്‍
വാക്കുകള്‍ക്ക് അതീതമായ ചുവന്ന ചക്രവാളം മിഴികളില്‍ നിറയ്ക്കുന്നു...

മിഴികളില്‍ നോക്കി യാത്ര ചൊല്ലാം..

ഇനി നമുക്ക് മടങ്ങാം 
മിഴികളില്‍ നോക്കി യാത്ര ചൊല്ലാം..
പരിഭവത്തിലുടക്കി നിന്ന സാന്ത്വന വാക്കുകള്‍ക്ക് അവധി നല്‍കാം..
വിരല്‍കോര്‍ക്കാതെ നാം പങ്കിട്ട സായന്തനങ്ങളെ ഇനി മറക്കാം...
സൌഹൃദത്തിന്റെ മെഴുകുതിരി ഒടുങ്ങും മുമ്പ് ഇനി നടന്നകലാം..

കൈക്കുമ്പിളില്‍ നിനൂര്‍ന്നു പോയ മഴകണം പോല്‍
പിന്നിട്ട നാളുകളുടെ നരച്ചു തുടങ്ങിയ ഓര്‍മ്മയുടെ വിതുമ്പലുകള്‍
നിശ്ശബ്ദമായി കടന്നു വന്ന് മനസ്സിനെ തൊട്ടു വിളിച്ചേക്കാം..
ന്നിച്ചു കണ്ട കിനാക്കളുടെ കരിമ്പുക മിഴികളില്‍ അന്ധത നിറച്ചേക്കാം..

അപ്പോള്‍ നീ വീണ്ടും വരിക.. എനിക്കായി...


അല്പായുസ്സിന്റെ നൊമ്പരം പേറുന്ന 

പനിനീര്‍പുഷ്പങ്ങളെ കൈക്കുടന്നയില്‍ നിറയ്ക്കരുത്..
എന്നെ മൂടിയിരിക്കുന്ന മീസാന്‍ കല്ലുകളില്‍ 

സ്നേഹത്തിന്റെ ഈറന്‍ മിഴികള്‍ അര്‍പ്പിക്കുക...
നീ തിരിച്ചെടുത്തു പോയ വാക്കും പുഞ്ചിരിയും പാഥേയമായി നല്‍കുക..
പിന്നെ നിനക്ക് മടങ്ങാം...കടമില്ലാത്ത മനവുമായി...നടന്നു മറയാം...

ജീവിതങ്ങളില്‍ വേനല്‍ക്കാലമാണ്...

ജീവിതങ്ങളില്‍ വേനല്‍ക്കാലമാണ്...
ഉപ്പു മുതല്‍ കര്‍പ്പൂരം വരെ 


വിലക്കയറ്റത്തിന്റെ 
വസന്തകാല വേലിയേറ്റം..
പ്രണയസാഫല്യങ്ങളില്‍ 

സ്ത്രീധനപീഢനങ്ങളുടെ
ശിശിരകാലം ഒരുമുഴം 

കയറില്‍ കുരുങ്ങുന്നു...
മനസ്സുകളില്‍ പഴമയുടെ 

ഓര്‍മ്മകളില്‍
മഞ്ഞ് പെയ്യിക്കുന്ന 

ഹേമന്തകാലവും.......

നീയൊരു പാവം പെണ്ണ്...

എന്നും നീ
നിരാലംബയായിരുന്നു..
ഇല്ലത്തിന്‍ അകത്തളങ്ങളില്‍
നീ കിനാക്കള്‍ വേവിച്ച്
ഭക്ഷണമൊരുക്കി...
വിയര്‍പ്പ് കണിക ഒടുങ്ങും വരെ
നിന്റെ മൌനം സാക്ഷയാക്കി..

അന്ന് അകത്തളങ്ങളില്‍
ഇന്ന് പിച്ച വച്ചു തുടങ്ങുമ്പോള്‍
തന്നെ നീ അറീയുക...

നിന്റെ കിനാക്കള്‍ക്ക് ചുറ്റും
കഴുകന്‍ കണ്ണുകള്‍ റാകി പറക്കുന്നു
ക്രൂരദംഷ്ട്രകള്‍ നിന്റെ നാളെകളെ
കാര്‍ന്നു തിന്നാന്‍ വെമ്പല്‍ കൊള്ളുന്നു
വിധി അതിന്റെ മുള്ളുവേലികള്‍
നിനക്ക് ചുറ്റും ഒരുക്കുന്നു....

അന്നും ഇന്നും എന്നും
നീയൊരു പാവം പെണ്ണ്...
വെറുമൊരു പെണ്ണ്...

Wednesday, March 13, 2013

......

നിയമ ചില്ലകള്‍
ദാരിദ്ര പുക മറയില്‍
സമ്പത്തിന്‍ നിഴലില്‍
വരിഞ്ഞു മുറുക്കിയിരിക്കുന്നു.

നാട്ടുവഴിയിലെ
നാണം കുണുങ്ങി തൊട്ടാവാടികള്‍
ആരും കാണാതെ പൂത്തിരിക്കുന്നു...

ഓര്‍മ്മപ്പെടുത്തലുകള്‍
തൊട്ടുരുമുന്ന തിരമാല പോലെ
തിരിച്ചെടുക്കുന്നു..

ഭാവികാല ചിന്ത
ഉള്‍ക്കാടുകളില്‍ ഹരിതം വറ്റി
ചിതലിനു തീറ്റയൊരുക്കുന്നു.

നൊമ്പരപ്പാടിന്റെ കല
മായ്ചു കളയാന്‍ വൃഥാ
ശ്രമിക്കുന്നു പൌര്‍ണ്ണമി..

നാളെയുടെ തീക്കനല്‍
മജ്ജയില്‍ കുത്തി നിറച്ച്
അട്ടഹസിക്കുന്നത്
നിലാവോ പുതുപുലരിയോ..?

Thursday, March 7, 2013

അകലുന്ന ജീവതാളം..

ഇതു വേനലാണു്....
നോവിന്റെ വയലേലകള്‍ക്ക്
മേല്‍ സാന്ത്വനങ്ങള്‍ക്ക്
വറുതിയുടെ വരള്‍ച്ച....


പച്ചപ്പനന്തത്തകളും

പൈങ്കിളികളും
പങ്കിട്ട ആഹ്ലാദത്തിന്റെ
പച്ചപ്പ് തേടി ദേശങ്ങള്‍
പിന്നിട്ട് വലയുന്നു.... 

ഉച്ചസൂര്യന്റെ ഊഷ്മാവില്‍
വെന്തുരുകി തണല്‍മരം
ദാഹം ജലം തേടിയ
വേരുകള്‍ ഭൂഗര്‍ഭത്തില്‍
കെട്ടിപുണര്‍ന്ന് മരിക്കുന്നു.. 


ആയത്തിലൂഞ്ഞാലാടുന്ന
മന്ദാനിലന്‍ ദലമര്‍മ്മരങ്ങള്‍
കാതോര്‍ത്ത് ആയുസ്സില്‍
വിഷപ്പുക നിറയ്ക്കുന്നു.. 


ഓര്‍മ്മത്തുരുത്തിന്റെ
ശുഷ്ക്കിച്ച പുല്‍മേടുകളില്‍
പാറി പറക്കുന്നു ഹരിതം
തേടുന്ന ശലഭക്കാഴ്ചകള്‍.. 


ഇതെന്റെ ഭൂമിയുടെ വേദനയാണു്.
നിന്റെ ആഹ്ലാദവും...
ഇനിയും ഒരു പുഞ്ചിരി കൊണ്ട്
ഈ നോവിനെ
നീ ആളികത്തിക്കാതിരിക്കുക...




Tuesday, February 26, 2013

മഴനൂലുകളെ തോല്പിച്ച്

ആര്‍ത്തിരമ്പിയടുത്ത വേദനയുടെ മഴമുകിലുകള്‍
ഭയപ്പെടുത്തിരുന്നുവോ ...?
ഈറന്‍ പട്ടുടുപ്പിക്കാന്‍ ഓടിയണഞ്ഞ മഴനൂലുകളെ തോല്പിച്ച്
ഏതു പ്രണയത്തിന്റെ കുടക്കീഴിലാണ് നീ ഒളിഞ്ഞത്
ദിനങ്ങളുടെ നേര്‍ത്ത ദലങ്ങളിലൂടെയൂര്‍ന്നിറങ്ങുന്ന
വിധിയുടെ വര്‍ഷകണങ്ങളെ തൊട്ടു മായ്ച്ച്
വീണ്ടും ഒരു മന്ദസ്മിതം അധരങ്ങളില്‍ ഒളിപ്പിച്ച്
വാതിപ്പഴുതിലൂടെ കടന്നു വരുന്ന കിനാക്കളുടെ
ആരവഘോഷയാത്രയിലേക്ക് ഇനി പറന്നുയരാം
മഴശലഭമായല്ല ഒരു ഫീനിക്സ് പക്ഷിയായ്....

Tuesday, February 19, 2013

മിന്നാമിന്നിയായി പറന്നുയരും...

ശ്വാസനിശ്വാസങ്ങളില്‍ 
മരുന്നിന്റെ ഗന്ധം ഉറങ്ങുന്ന ഇടനാഴിയില്‍...
ജീവനില്‍ ശേഷിക്കുന്ന താളത്തിനു 

കണ്ണീരിന്റെ നിഴലനക്കം...
വെറുതെ കാതോര്‍ക്കുമ്പോള്‍ നിശ്ശബ്ദമായ

നിലവിളികള്‍ കേള്‍ക്കുന്നുണ്ടോ...
സ്നേഹനൂലു കൊണ്ടു വരിഞ്ഞു കെട്ടിയിരിക്കുന്ന
ബന്ധങ്ങളെയും ബന്ധനങ്ങളെയും യാഥാര്‍ത്ഥ്യത്തിന്റെ 

മിഴിനീരു കൊണ്ട് ഇനി പൊട്ടിച്ചെറിയാം..
ശിലയില്‍ ഒളിഞ്ഞിരിക്കുന്ന അദൃശ്യശക്തിയോട് 

ഒന്നു പറയാനുണ്ട്..
ആരവങ്ങള്‍ താണ്ടവമാടുന്ന നെടുമ്പാതയില്‍ നിന്ന്
മൌനത്തിന്റെ ഊടു വഴിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുമ്പോള്‍
വിധിയുടെ കനല്‍ വഴിയില്‍ കൈപിടിച്ചു നടത്തി
പൊള്ളിക്കാനിനിയീ പാദങ്ങള്‍ വിട്ടു തരില്ല..
ബാക്കിവച്ച എല്ലാ കെട്ടുപ്പാടുകളില്‍ നിന്നും
വിധിയെ തോല്പിച്ച മിന്നാമിന്നിയായി പറന്നുയരും...
ഒന്നുമറിയാതെ വിടരുന്ന പനിനീര്‍പ്പൂവില്‍
നാളെ വീണ്ടും അല്പായുസ്സുള്ള ഹിമകണമായി പറ്റി ചേരാന്‍....




Sunday, February 17, 2013

വാക്കുകള്‍ക്ക് മറുവാക്ക്....

വാക്കുകള്‍ക്ക് മറുവാക്ക് കണ്ടെത്താതെ 
എടുത്തെറിഞ്ഞൂടച്ച സ്വപ്നശകലങ്ങളെ
നീ വളപ്പൊട്ടുകള്‍ പോലെ വാരിക്കൂട്ടുക...


മനസ്സിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്തപ്പി 

എന്നോ നിദ്രയ്ക്ക് താരാട്ടായി തീര്‍ന്ന
വാക്കുകളെ നീ കണ്ടെത്തുക...


മുള്ളു കൊണ്ട നീറ്റല്‍ പോലെ ഇന്നും

എന്നില്‍ അലകള്‍ ഉയര്‍ത്തുന്ന
സ്വരങ്ങളെ കണ്ടെത്തുക...


ഇന്നലെകളെ പ്രണയിക്കാതെ 

ഇന്നിന്റെ ഓര്‍മ്മച്ചിത്രത്തിനു നീ മിഴിവേകുക....

വിദ്വേഷത്തിന്റെ സമൃദ്ധിയിലേക്ക് 

നീ പ്രണയത്തെ വലിച്ചെറിയരുത്....

ഒരു യാത്രാമൊഴിയുടെ ഇലത്തുമ്പില്‍ നിന്നും
ഇറ്റു വീഴുന്നുണ്ട് ഉപാധികളില്ലാത്ത വഴിത്താരയില്‍
സ്നേഹമൊഴികളുടെ ഉപ്പുനീര്‍ ഇന്നും എന്നും ഈ മിഴികളില്‍.......



Wednesday, February 13, 2013

ശീലുകള്‍ തേടുമ്പോള്‍ ...

ഇടറി പോകുന്ന ശബ്ദകണങ്ങള്‍
എന്നോ പങ്കു വച്ച ഗാനത്തിന്റെ
ശീലുകള്‍ തേടുമ്പോള്‍ ...
ഈണത്തിന്റെയും താളത്തിന്റെയും
മടങ്ങി വരാത്ത ഉറവകളില്‍
മൌനത്തിന്റെ വേലിക്കെട്ടുകള്‍
ചുറ്റും ഉയരുന്നു...



Sunday, February 10, 2013

നിഴലുകള്‍ ഉദിക്കാത്ത ലോകം തേടി...

പെയ്തൊഴിയുന്ന മഴകണം പോലെ
ഓര്‍മ്മകളെല്ലാം കാലത്തിന്റെ
ഒറ്റയടിപ്പാതകളില്‍ അസ്തമിക്കുന്നു...

സാന്ത്വനത്തിന്റെ ഒരു നിഴല്‍ പോലും
ഇനി കടന്നു വരാനില്ല...
വിധിയുടെ ഉഷ്ണത്തില്‍ വേവുമ്പോള്‍
കുളിരേകാന്‍ ഒരു തെന്നല്‍ പോലും
ഇനി വിരുന്നു വരാനില്ല...

ഋതുക്കളേകുന്ന ജരാനരകള്‍ ഏറ്റുവാങ്ങുമ്പോള്‍
ഒരു കൂട്ടിനായൊരു ഊന്നു വടി പോലും
ഇനി പ്രതിക്ഷിക്കേണ്ടതില്ല....

പാഴ് കിനാക്കളുടെ ഭൂഖണ്ഡങ്ങളില്‍
ചിന്തകള്‍ കൊരുത്ത് കെട്ടി
പാഴ് ജന്മത്തിന്റെ കഥ പറഞ്ഞ്
ഇനി മടങ്ങാം നിഴലുകള്‍
ഉദിക്കാത്ത ലോകം തേടി

ഇനി യാത്രയാകാം......

Friday, February 8, 2013

അസ്തമിച്ച പകലിന്റെ കൂടു തേടി.....

ഇന്നലെകളില്‍ അസ്തമിച്ച പകലിന്റെ
കൂടു തേടി നമുക്കിനി നടക്കാം...
നാലുക്കെട്ടിന്റെ ഇടനാഴിയില്‍ കണ്ടുമുട്ടാം
വയലേലകളുടെ പച്ചപ്പില്‍ മനം കൊരുക്കാം
കേരനിരകളുടെ ശീതളച്ഛായയില്‍ സല്ലപിക്കാം
കുളിരേകുന്ന തെന്നലിനൊപ്പം സവാരി ചെയ്യാം
പാഞ്ഞൊഴുകും നിളയുടെ തീരത്ത് ചെന്നിരിക്കാം
വര്‍ഷമെത്തുമ്പോള്‍ നടുമുറ്റത്ത് കടലാസ്സുതോണിയിറക്കാം
ആവണിയെത്തിടുമ്പോള്‍ നാട്ടുപ്പൂക്കളാല്‍ പൂക്കളമൊരുക്കാം
കൂട്ടരോടൊത്ത് മാവില്‍ താണചില്ലമേലിരുന്നു ആര്‍ത്തുരസിക്കാം
ഇന്നലെകളില്‍ അസ്തമിച്ച പകലിന്റെ കൂടു തേടി നമുക്കിനി നടക്കാം...

Wednesday, February 6, 2013

മൂകമായ് കേഴുന്നു ജനനി!!

മൂകമായ് കേഴുന്നു ജനനി
നാം അറിയാതെ കാണാതെ

മൂകമായ് കേഴുന്നു ജനനി!!

ദാഹനീരിനായ് പ്രാണവായുവിനായ്
ഒരിറ്റു മഴനീരില്‍ നീരാടിടാനായ്
നിശബ്ദയായ് തേങ്ങുന്നു ജനനി!!


ദുരമൂത്ത മര്‍ത്ത്യനവന്‍

ഘോരനഖരങ്ങളാല്‍
കാര്‍ന്നു ചൂഴ്ന്നെടുക്കവേ

മൂകമായ് തേങ്ങുന്നു ജനനി !!

വിട ചൊല്ലി പാടങ്ങള്‍
കൊറ്റികള്‍ തത്തകള്‍

വിട ചൊല്ലി ഇല്ലത്തിന്‍
പത്തായ ശേഖരങ്ങള്‍..


മണിസൌധം തേടി

മതികെട്ട മാനവന്‍ വെട്ടി
വീഴ്ത്തുന്നു വന്‍ മരങ്ങള്‍ ..


പോയ് മറയുന്നു തണലുകള്‍
മറയുന്നു കിളികുലജാലവും...

പൂഴി കൊണ്ടു താണ നിലം
നികത്തവേ  ഒടുങ്ങുന്നു 

കളകളം പാടികുളിരേകി 
പാഞ്ഞൊഴുകിയ നിള..

പുകതുപ്പി വേഗേന പായുന്ന
വാഹനത്തിലേറി പ്രയാണം
തുടരവേ കലരുന്നു വിഷപ്പുക
പകരുന്നൂ പ്രാണവായുവില്‍..

കാലം തെറ്റി പെയ്യുന്ന വര്‍ഷവും
കാലം തെറ്റി പൂക്കുന്ന കൊന്നയും
നിനയാതടുക്കും പ്രളയകെടുതിയും
വരള്‍ച്ചയും മാറാരോഗങ്ങളും
മാനവന്‍ തന്‍ സുഖഭോഗത്തിന്‍
പുനര്‍ജ്ജനി തന്നെയല്ലേ....

പാടങ്ങളെ തിരികെ വിളിച്ചിടാം

ജൈവവളമേകി ഫലം കൊയ്തിടാം..
മാലിന്യമൊഴുക്കിടാതെ
മണല്‍ മാന്തീടാതെയിനി
പുഴകളെ രക്ഷിച്ചിടാം...
തണല്‍ നീട്ടും മരങ്ങള്‍ നട്ടീടാം 

നല്‍ പ്രാണവായു ശ്വസിച്ചിടാം..

രക്ഷിച്ചിടാം നമുക്കി  ഭൂമാതാവിനെ!!
രക്ഷിച്ചിടാം വരും തലമുറകളെ!!




Tuesday, February 5, 2013

കാവ്യസരണിയില്‍.....

ഒറ്റപ്പെടുന്നവന്റെ നിശ്ശബ്ദ നിലവിളിയില്‍
മൌനത്തിന്റെ ഭീകര അലകളില്‍
മണ്ണിനെയുമ്മ വച്ചു മയങ്ങുന്ന ഇലകളില്‍
മറവിയുടെ മാറാല മൂടാത്ത ദിക്കുകളില്‍
ജനിമൃതികള്‍ക്കിടയിലെ പെരുവഴികളില്‍
തീപ്പക്ഷികള്‍ വട്ടമിട്ടു പറക്കുന്ന കിനാക്കളില്‍
അക്ഷരങ്ങള്‍ എന്നും കവിതയില്‍ അലിയുന്നു..

Thursday, January 31, 2013

ആരു തന്‍ മിഴികള്‍ നനഞ്ഞിടും..?

മാനത്തിന്റെ വിരിമാറില്‍
ഉണര്‍ന്നുത്സവമേകും മഴവില്ലു
മാഞ്ഞു പോയോരു നേരം
മുകിലോ ഭൂമിപ്പെണ്ണോ
ആരു തന്‍ മിഴികള്‍ നനഞ്ഞിടും..?

കുങ്കുമവര്‍ണ്ണം ചാര്‍ത്തിയെത്തും
സന്ധ്യയും പശ്ചിമാദ്രിയില്‍
പൊടുന്നനെ മുങ്ങിടുമ്പോള്‍
പകലോ വിടര്‍ന്ന താമരയോ
ആരു തന്‍ മിഴികള്‍ നനഞ്ഞിടും...?

ഇളംതെന്നലിനെയുമ്മവച്ചു ചാഞ്ചാടും
ഇലകള്‍ നാളെ പൊഴിഞ്ഞിടുമ്പോള്‍
തെന്നലോ കൊഴിയും ദലങ്ങളോ
ആരു തന്‍ മിഴികള്‍ നനഞ്ഞിടും...?

തണല്‍ നീട്ടി നിന്നൊരു വൃക്ഷം
നാളെ തച്ചന്റെ കരങ്ങള്‍ പുല്‍കുമ്പോള്‍
കെട്ടിപുണര്‍ന്നു കിടക്കും വേരുകളോ
കുശലം ചൊല്ലിയ ഇലകളോ
ആരു തന്‍ 
മിഴികള്‍ നനഞ്ഞിടും....?


Wednesday, January 30, 2013

മേഘക്കാടുകളീല്‍....

അപ്പൂപ്പന്‍താടിയുടെ ചിറകിലേറി
മഴ പൂക്കുന്ന മേഘക്കാടുകളീല്‍
നമുക്കൊരുമിച്ച് വിരുന്നു പോകാം

മേഘ പൊയ്കയിലുള്ളൊരു
കിനാവിന്‍ തോണിയിലേറി
കഥകള്‍ പറഞ്ഞു രസിക്കാം..

താരകപ്പൂക്കളിറുത്ത് മെല്ലെ
സ്നേഹനൂലില്‍ കോര്‍ത്ത്
പ്രണയഹാരമണിയിക്കാം..

നിലാവിന്‍ നാട്ടിലെ സ്നേഹ-
തീരത്തില്‍ നിന്നടരുമൊരു
മഴത്തുള്ളിയായി നമുക്കീ
ഭൂമിയെ കുളിരണിയിക്കാം...

Tuesday, January 29, 2013

സ്നേഹസമ്മാനമാണിത്

എന്റെ സ്നേഹസമ്മാനമാണിത്
നീയിത് സ്വീകരിക്കുക....

വെറും ബലൂണ്‍
എന്ന് വിസ്മയിക്കരുത്..
ഇതെന്റെ ജീവശ്വാസം...
നിന്റെ കിനാവില്‍
നീയിതിനെ കാത്തുകൊള്ളുക...

എന്റെ സ്നേഹസമ്മാനമാണിത്
നീയിത് സ്വീകരിക്കുക..

വെറും കടലാസ്സു പട്ടം
എന്ന് പരിഹസിക്കരുത്
ഇതെന്റെ കിനാക്കള്‍..
നിന്റെ ഹൃദയാകാശത്തില്‍
സ്നേഹത്തിന്‍ ചിറക് നല്‍കി
നീയിത് കല്പാന്തകാലം കാക്കുക...

എന്റെ സ്നേഹസമ്മാനമാണിത്
നീയിത് സ്വീകരിക്കുക....
വെറും മഴനീര്‍ത്തുള്ളികള്‍
എന്ന് പരിഹസിക്കരുത്
ഇതെന്റെ പ്രണയം...
നിന്റെ കൈക്കുമ്പിളില്‍
നിന്നൂര്‍ന്ന് പോകാതെ 
നിന്റെ മിഴികളില്‍ നിറയ്ക്കുക..

Sunday, January 27, 2013

പുഴയും മണ്‍ത്തരിയും

നേര്‍ത്ത് നേര്‍ത്ത് മെല്ലെ മെല്ലെ
അരികിലേക്ക്  ഒഴുകിയെത്തും
പുഴ ദിശ മാറി ഒഴുകുന്നതു കാണ്‍കെ

മണ്‍ത്തരിയിലും വേദന തളിരിടാറുണ്ടോ...

Tuesday, January 22, 2013

ജീവനേരത്തിന്‍ ചില്ലയില്‍.....

മനസ്സിന്റെ
ഉള്‍ത്തളങ്ങളില്‍
പൊള്ളുന്ന ഓര്‍മ്മ
മൌനം...

മിഴിയിണയില്‍
ഇമകള്‍ക്കുള്ളില്‍
ഒളിപ്പിച്ച വേദന
പ്രണയം....

ഗ്രീഷ്മത്തിന്റെ
തൂശനിലയില്‍
വിളമ്പിയത്
നഷ്ടകിനാക്കള്‍...

ജീവനേരത്തിന്റെ
ചില്ലയില്‍
കൊഴിയുന്നത്
ഋതുഭേദങ്ങള്‍...

Sunday, January 20, 2013

നിശാഗന്ധികള്‍ വിടരുന്നു...

മറവു ചെയ്യപ്പെട്ട കിനാക്കളുടെ
ശവമഞ്ചം തുറന്നാണ് വീണ്ടുമവന്‍
മുന്നില്‍ എത്തിയത്..

ഒരുമിച്ചു പങ്കിട്ട കിനാനിലാവ്
വാതില്‍പ്പടിയില്‍ മടിച്ചു നില്‍ക്കുന്നു..

മഴനൂലുകള്‍ വലനെയ്ത ജാലകപ്പാളിയിലൂടെ
തെന്നല്‍ കുളിരു വില്‍ക്കുന്നു...


നിദ്രയില്‍ ചേക്കേറിയ കിനാശലഭം
രാപ്പാടിയുടെ ഗീതം കാതോര്‍ക്കുന്നു...


പ്രണയത്തിന്റെ താഴ്വാരയില്‍
നിശാഗന്ധികള്‍ വിടരുന്നു...

തമ്മില്‍ത്തമ്മില്‍ അറിയാതെ
അകലെ അകലെ എവിടെയോ
നിദ്ര പൂക്കുന്ന കാടുകളില്‍
വിരലുകള്‍ കോര്‍ക്കാതെ
നീയും ഞാനും കിനാക്കളും
നാളെയുടെ ഇലത്തുമ്പില്‍
ഹിമകണമായി പൊഴിയുന്നു...

Thursday, January 17, 2013

വാക്കുകള്‍ക്കതീതമായി...

വാക്കുകള്‍ക്കതീതമായി
ഒരു പ്രണയമുണ്ടെങ്കില്‍
അത് മരണമായിരിക്കും....

കാലങ്ങള്‍ മായ്ക്കാത്ത
ഒരു ഓര്‍മ്മയുണ്ടെങ്കില്‍
അത് പ്രണയമായിരിക്കും...

പ്രണയത്തിനും മരണത്തിനും
സ്വന്തം ഇന്നലെകളുടെ
സാക്ഷ്യത്തിന്റെ

ബാക്കിപ്പത്രം....

Sunday, January 13, 2013

കാലചക്രത്തിലൂടെ...

ഒരു ശിശിരകാല പ്രണയത്തിന്‍
ഗുല്‍മോഹറുകള്‍ വിരിയിച്ച്,
പിന്‍വിളിയ്ക്ക് കാതോര്‍ക്കാതെ
പിന്തിരിഞ്ഞൊരു നോക്കീടാതെ
ആകാശച്ചെരുവുകളിറങ്ങുക-
യാണൊരു ഋതുസുന്ദരി.

Thursday, January 10, 2013

വഴിത്താരയില്‍..


"അന്നും വേനല്‍ മഴ പോലെ 
ഓര്‍മ്മകള്‍ നിന്നില്‍ 
നിറയുന്നുണ്ടാകും...
ജനലഴിയില്‍ മുഖം ചേര്‍ത്ത് 
വിദൂരങ്ങളില്‍ എവിടെയോ 
പായുന്ന നിന്റെ മിഴികളില്‍ ,
ഒരു യാത്രയില്‍ നീക്കി വച്ച 
ഏതോ പാതി നിമിഷങ്ങള്‍ 
അറിയാതെ നിറഞ്ഞ സ്വപ്നങ്ങള്‍ ..
ഒക്കെയുമൊക്കെയും ഇരുണ്ട ആകാശത്ത് 
മിന്നുന്ന നക്ഷത്രങ്ങളെ പോലെ 
നിന്റെ മിഴികള്‍ക്ക് തെളിഞ്ഞു കാണാം...
അപ്പോള്‍ ,
ഓര്‍മ്മയുടെ നീലിച്ച ഞരമ്പിലൂടെ 
ഊറി വന്നെത്തുന്ന 
സ്നേഹത്തിന്റെ കൈയ്യൊപ്പു പതിച്ച 
ഒരു മിഴിനീര്‍ത്തുള്ളി നീ എനിക്കായ് മാറ്റി വയ്ക്കുക.."

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...