Tuesday, August 30, 2016

കിനാനോവുകളില്‍ ......

തെന്നലിന്‍റെ
ആലിംഗനങ്ങളില്‍
മതിമറന്ന
മുളങ്കാടുകള്‍
പങ്കിടുന്നു
പരിഭവത്തിന്റെ
മര്‍മ്മരം

ഒരു കടലാഴം

സ്വന്തമെങ്കിലും
ഒറ്റപ്പെടലിന്‍റെ
തീരത്തണിഞ്ഞ
വെണ്‍ശംഖിന്‍റെ
തപസ്സിലുണരുന്നു
ഓങ്കാരമന്ത്രം

ഇരുളിന്റെ

നിഴലനക്കങ്ങളെ
കൈവെള്ളയിലൊതുക്കി
പൊട്ടിച്ചിരിക്കുന്നു
കറുത്തരാവിന്‍റെ
നക്ഷത്രക്കുഞ്ഞുങ്ങള്‍

ചിന്തകളുടെ

ചായക്കൂട്ടുകളില്‍
ഉപ്പുനീര്‍ ചാലിച്ച്
കാലം വീണ്ടും
സമ്മാനിക്കുന്നു
കിനാക്കളുടെ
പേറ്റുനോവ്... 

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...